Monday, June 30, 2014

ഇന്ന് ലോക സോഷ്യല്‍ മീഡിയ ദിനം


ആശയങ്ങള്‍ പങ്കുവെക്കുന്നതിന്​ ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗമാണ്​ സോഷ്യല്‍ മീഡിയകള്‍. നമ്മുടെ നിത്യജീവിതത്തില്‍ നവമാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനങ്ങളും വളരെ വലുതാണ്​. ഫേസ്​ബുക്ക്‌ ഒരു രാജ്യമായിരുന്നെങ്കില്‍ ആ രാജ്യം ജനസംഖ്യയില്‍ മൂന്നാംസ്ഥാനം സ്വന്തമാക്കുമായിരുന്നു. ക‍ഴിഞ്ഞ 12 മാസത്തിനിടക്ക്‌ 200 ദശലക്ഷം ആളുകള്‍ പുതുതായി ഫെയ്​സ്ബുക്കില്‍ അംഗങ്ങളായി. ഒരു ശരാശരി ഫേസ്​ബുക്ക്‌ ഉപയോക്താവ്​ ദിവസം 55 മിനിറ്റ്​ ഫേസ്​ബുക്കില്‍ ചെലവിടുന്നു. ട്വിറ്ററില്‍ ശരാശരി 50 ദശലക്ഷം ട്വീറ്റുകള്‍ ഒരു ദിവസം ഉണ്ടാകുന്നു. 20 കോടിലധികം ബ്ലോഗുകള്‍ ഇന്‍റര്‍നെറ്റില്‍ ഉണ്ട്.
ക‍ഴിഞ്ഞ 38 വര്‍ഷത്തിനിടക്ക്‌ റേഡിയോ  ദശലക്​ഷം ആളുകളിലേക്കെത്തി. 13 വര്‍ഷം കൊണ്ടാണ്​ ടെലിവിഷന്‍ അതു സാധിച്ചത്​. എന്നാല്‍ വെറും നാലു വര്‍ഷത്തിനിടക്ക്‌ 50 ദശലക്ഷം ആളുകളാണ്​ ഇന്‍റര്‍നെറ്റ്​ ഉപയോക്താക്കളായത്​. കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്​ സോഷ്യന്‍ മീഡിയയുടെ കാലിക പ്രസക്തിയാണ്​. നിത്യ ജീവിതത്തില്‍ ഒരു മേഖലയെയും ഇന്ന്​ സോഷ്യല്‍ മീഡിയകള്‍ സ്​പര്‍ശിക്കാതെ പോകുന്നില്ല. ഫേസ്​ബുക്കും ട്വിറ്ററും ബ്ലോഗുകളും തുടങ്ങി നവമാധ്യമങ്ങള്‍ ആശയങ്ങളെയും ആവശ്യങ്ങളെയും അഭിപ്രായങ്ങളെയും ചിന്തകളെയും ലോകം മു‍ഴുവന്‍ പങ്കുവെക്കാന്‍ സാധാരണക്കാരനെ സഹായിക്കുന്നു. അവിടയാണ്​ സോഷ്യന്‍ മീഡിയകളുടെ പ്രസക്തിയും. നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ ആര്‍ക്കും എന്തും എ‍ഴുതാം
വായിക്കാം. വായിച്ചതിനെക്കുറിച്ച് അഭിപ്രായം അപ്പപ്പോള്‍ പറയാം. ഇങ്ങനെ തികഞ്ഞ ജനാധിപത്യവത്​കരണമാണ്​ സോഷ്യല്‍മീഡിയകളിലൂടെ സാധ്യമാകുന്നതും. പുതുതലമുറ അരാഷ്ട്രീയരാണെന്ന വാദങ്ങള്‍ക്കിടയിലും അവരെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാക്കുന്നതില്‍ വലിയ പങ്ക് സോഷ്യല്‍മീഡിയക്കുണ്ട് എന്നത്​ ശ്രദ്ധേയമാണ്​.

ജൂലിയന്‍ അസാഞ്ചെയുടെ വിക്കീലീക്സ് ഇടപെടല്‍ വ‍ഴി നവമാധ്യമങ്ങളുടെ കരുത്ത് നമ്മള്‍ അറിഞ്ഞതുമാണ്​. അസാഞ്ചിനെപ്പോലെ ബ്രാഡ്ലി മാനിങും എഡ്വേഡ്​ സ്​നോഡനും ഞെട്ടിക്കുന്ന പലവിവരങ്ങളും പുറത്തുവിട്ടതും സോഷ്യല്‍ മീഡിയകള്‍ വ‍ഴിയാണ്​. ഇനിയങ്ങോട്ടുള്ള കാലഘട്ടത്തിന്‍റെ ആവശ്യം കൂടിയാകുന്നു സോഷ്യല്‍ ആക്ടിവിസം. നിയന്ത്രണങ്ങളില്ലാത്തതിനാല്‍ പലപ്പോ‍ഴും സാമൂഹ്യ മര്യാദകള്‍ പാലിക്കപ്പെടാതെ പോകുന്നുണ്ട് ഇവിടെ. എന്നാല്‍ വലിയ നിയന്ത്രണങ്ങളില്ലാതെ സോഷ്യന്‍ മീഡിയകള്‍ മുന്നോട്ടു പോകേണ്ടതും സോഷ്യല്‍ ആക്ടിവിസം ശക്തമാകേണ്ടതും കാലഘട്ടത്തിന്‍റെ ആവശ്യമാണ്​ . കാരണം നാളത്തെ വിപ്ലവം ആരംഭിക്കുന്നത്​ ഒരു പോസ്റ്റില്‍ നിന്നോ ട്വീറ്റില്‍ നിന്നോ ആകാം
ഇന്ന് സോഷ്യല്‍ മീഡിയ ദിനം. ബ്രിട്ടീഷ് അമേരിക്കന്‍ ന്യൂസ് വെബ്സൈറ്റായ മാഷബിള്‍ ആണ് രണ്ടായിരമാണ്ടില്‍ ജൂണ്‍ 30 സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്ന പതിവ് തുടങ്ങിവച്ചത്. ടെക്, സോഷ്യല്‍, ഡിജിറ്റല്‍ ലോകത്തെ അറിവുകള്‍ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയെന്ന സന്ദേശവുമായി ഇന്ന് ലോകമെങ്ങും ഈ ദിവസം സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നു. - See more at: http://www.suvarnanews.tv/technology/article.php?article=13651_social-media-day#sthash.jrYgHIUW.dpuf
.

വെബ് പേജ് ക്ലിക്ക് ചെയ്യുക ഡൌണ്‍ലോഡ് ചെയ്യുക എന്നതില്‍നിന്ന് അപ് ലോഡ് ചെയ്യുക, ഷെയര്‍ ചെയ്യുക എന്നതിലേക്ക് സോഷ്യല്‍ കമ്പ്യൂട്ടിംഗിന്റെ സ്വഭാവം മാറി. ജീവിതത്തെ സംബന്ധിക്കുന്ന എന്തും പങ്കുവയ്ക്കാനുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഡയറിയായി സോഷ്യല്‍ മീഡിയ മാറി. പുതിയ വണ്ടി വാങ്ങിയാല്‍, ജോലി കിട്ടിയാല്‍, പ്രണയം ഉണ്ടായാല്‍, തകര്‍ന്നാല്‍, കുട്ടി ജനിച്ചാല്‍, വീടുവച്ചാല്‍, എന്തിന് തലവേദനിച്ചാല്‍ പോലും ആദ്യം പറയേണ്ട ഇടമായി ഈ സൈറ്റുകള്‍.

പൊതുജനാഭിപ്രായം രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയായും സോഷ്യല്‍ മീഡിയ ഇക്കാലയളവില്‍ മാറി. വലിയ വിപണി സാധ്യത കൂടിയായി ഈ ജനകീയത. 200ലധികം ഇന്ത്യന്‍ ബ്രാന്റുകള്‍ ഇന്ന് ഫേസ്ബുക്കിലും ട്വിറ്ററിലുമായി ശതകോടികളുടെ വ്യാപാരം നടത്തുന്നു. അവനവനിലേക്കു ചുരുങ്ങുന്ന, സാമൂഹ്യജീവിതത്തിനുള്ള ശേഷി കുറഞ്ഞ ഓണ്‍ലൈന്‍ ജീവിതങ്ങളെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കാലം ഉണ്ടാക്കുന്നത് എന്നതരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ജനസംഖ്യയുടെ 12.5 ശതമാനം പേരാണ് രാജ്യത്ത് ആകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നത് രസകരമായ മറ്റൊരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. - See more at: http://www.suvarnanews.tv/technology/article.php?article=13651_social-media-day#sthash.jrYgHIUW.dpuf

ന്ന് സോഷ്യല്‍ മീഡിയ ദിനം. ബ്രിട്ടീഷ് അമേരിക്കന്‍ ന്യൂസ് വെബ്സൈറ്റായ മാഷബിള്‍ ആണ് രണ്ടായിരമാണ്ടില്‍ ജൂണ്‍ 30 സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്ന പതിവ് തുടങ്ങിവച്ചത്. ടെക്, സോഷ്യല്‍, ഡിജിറ്റല്‍ ലോകത്തെ അറിവുകള്‍ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയെന്ന സന്ദേശവുമായി ഇന്ന് ലോകമെങ്ങും ഈ ദിവസം സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നു.

ന്യൂയോര്‍ക്കും സാവോപോളോയും ലണ്ടനും ബാഴ്സലോണയും മുതല്‍ നമ്മുടെ കേരളത്തിലെ ചെറുനഗരങ്ങളില്‍ വരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗില്‍ ഓണ്‍ലൈന്‍ കണ്ണിചേരുന്നവര്‍ ഇന്ന് ഒരുമിക്കുന്നു. പുത്തന്‍ അറിവുകള്‍ പങ്കുവയ്ക്കുക, സോഷ്യല്‍ കമ്പ്യൂട്ടിംഗിന്റെ വിശാലസാധ്യതകളെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് സോഷ്യല്‍ മീഡിയ ദിനാചരണത്തിന്റെ ലക്ഷ്യം.

ക!ഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ സംഭവിച്ച സോഷ്യല്‍ മീഡിയ വിപ്ലവം ഒരുപക്ഷേ രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിവരവിസ്ഫോടനമാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും കൂടി മാത്രം ഇന്ത്യയില്‍ 17കോടിയോളം ഉപയോക്താക്കളുണ്ട്. ഇന്ത്യയിലെ എല്ലാ പത്രങ്ങളുടേയും സര്‍ക്കുലേഷന്‍ ഒന്നിച്ചാല്‍ പോലും ഇത്രയും വരില്ലെന്നോര്‍ക്കുക. ഓരോ മിനുട്ടിലും ഏകദേശം 24 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യപ്പെടുന്ന യുട്യൂബ്, 25ലക്ഷത്തോളം പേജുകളുള്ള ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ,പിന്നെ ഗൂഗിള്‍ പ്ലസ്,ലിങ്ക്ഡിന്‍..

രാഷ്ട്രീയഭരണനേതൃത്വങ്ങള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ, ട്രേഡ് യൂണിയനുകള്‍ മുതല്‍ കോര്‍പ്പറേറ്റ് വ്യവസായികള്‍ വരെ, വിദ്യാര്‍ത്ഥികളും അധ്യാപകരും മുതല്‍ നിര്‍മ്മാണത്തൊഴിലാളികള്‍ വരെ. രാജ്യത്തെ ആകെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ പകുതിയിലേറെപ്പേര്‍ ദിവസവും ഈ സൈറ്റുകളിലെത്തുന്നു.
സര്‍ക്കാരുകള്‍, മാധ്യമങ്ങള്‍ ആരും സര്‍വ്വവ്യാപിയായ ഈ ഡിജിറ്റല്‍ വലയുടെ സ്വാധീനത്തിന് പുറത്തല്ല.

രാഷ്ട്രീയം, കല, സാഹിത്യം, പ്രണയം, ഗോസിപ്പ്, വിപണി, സാമൂഹ്യവിമര്‍ശനം, നിരൂപണം^വിഷയമെന്തുമാവട്ടെ, സ്വന്തം അഭിപ്രായം വിളിച്ചുപറയാനുള്ള സാധ്യതയാണ് സാധാരണക്കാരന് തുറന്നുകിട്ടിയത്. വാര്‍ത്തകളുടെയും സംഭവങ്ങളുടെയും നിശãബ്ദനായ കാഴ്ചക്കാരന്‍ മാത്രമല്ല, അതിലെ പങ്കാളി കൂടിയാവാനുള്ള അവസരം.

വെബ് പേജ് ക്ലിക്ക് ചെയ്യുക ഡൌണ്‍ലോഡ് ചെയ്യുക എന്നതില്‍നിന്ന് അപ് ലോഡ് ചെയ്യുക, ഷെയര്‍ ചെയ്യുക എന്നതിലേക്ക് സോഷ്യല്‍ കമ്പ്യൂട്ടിംഗിന്റെ സ്വഭാവം മാറി. ജീവിതത്തെ സംബന്ധിക്കുന്ന എന്തും പങ്കുവയ്ക്കാനുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഡയറിയായി സോഷ്യല്‍ മീഡിയ മാറി. പുതിയ വണ്ടി വാങ്ങിയാല്‍, ജോലി കിട്ടിയാല്‍, പ്രണയം ഉണ്ടായാല്‍, തകര്‍ന്നാല്‍, കുട്ടി ജനിച്ചാല്‍, വീടുവച്ചാല്‍, എന്തിന് തലവേദനിച്ചാല്‍ പോലും ആദ്യം പറയേണ്ട ഇടമായി ഈ സൈറ്റുകള്‍.

പൊതുജനാഭിപ്രായം രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയായും സോഷ്യല്‍ മീഡിയ ഇക്കാലയളവില്‍ മാറി. വലിയ വിപണി സാധ്യത കൂടിയായി ഈ ജനകീയത. 200ലധികം ഇന്ത്യന്‍ ബ്രാന്റുകള്‍ ഇന്ന് ഫേസ്ബുക്കിലും ട്വിറ്ററിലുമായി ശതകോടികളുടെ വ്യാപാരം നടത്തുന്നു. അവനവനിലേക്കു ചുരുങ്ങുന്ന, സാമൂഹ്യജീവിതത്തിനുള്ള ശേഷി കുറഞ്ഞ ഓണ്‍ലൈന്‍ ജീവിതങ്ങളെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കാലം ഉണ്ടാക്കുന്നത് എന്നതരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ജനസംഖ്യയുടെ 12.5 ശതമാനം പേരാണ് രാജ്യത്ത് ആകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നത് രസകരമായ മറ്റൊരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യം.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ജനാധിപത്യസ്വഭാവമുള്ള ജനകീയമാധ്യമമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. നമുക്കതിനെ വിമര്‍ശിക്കാം, പക്ഷേ അതിനുനേരെ കണ്ണടക്കാനാവില്ല, കാരണമത് നമ്മുടെ ജീവിതത്തെ സര്‍വ്വവ്യാപിയായി ചൂഴ്ന്നുനില്‍ക്കുകയാണ്... - See more at: http://www.suvarnanews.tv/technology/article.php?article=13651_social-media-day#sthash.jrYgHIUW.dpuf
ന്ന് സോഷ്യല്‍ മീഡിയ ദിനം. ബ്രിട്ടീഷ് അമേരിക്കന്‍ ന്യൂസ് വെബ്സൈറ്റായ മാഷബിള്‍ ആണ് രണ്ടായിരമാണ്ടില്‍ ജൂണ്‍ 30 സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്ന പതിവ് തുടങ്ങിവച്ചത്. ടെക്, സോഷ്യല്‍, ഡിജിറ്റല്‍ ലോകത്തെ അറിവുകള്‍ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയെന്ന സന്ദേശവുമായി ഇന്ന് ലോകമെങ്ങും ഈ ദിവസം സോഷ്യല്‍ മീഡിയ ദിനമായി ആചരിക്കുന്നു.

ന്യൂയോര്‍ക്കും സാവോപോളോയും ലണ്ടനും ബാഴ്സലോണയും മുതല്‍ നമ്മുടെ കേരളത്തിലെ ചെറുനഗരങ്ങളില്‍ വരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗില്‍ ഓണ്‍ലൈന്‍ കണ്ണിചേരുന്നവര്‍ ഇന്ന് ഒരുമിക്കുന്നു. പുത്തന്‍ അറിവുകള്‍ പങ്കുവയ്ക്കുക, സോഷ്യല്‍ കമ്പ്യൂട്ടിംഗിന്റെ വിശാലസാധ്യതകളെ കൂടുതല്‍ ജനകീയമാക്കുക എന്നതാണ് സോഷ്യല്‍ മീഡിയ ദിനാചരണത്തിന്റെ ലക്ഷ്യം.

ക!ഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ സംഭവിച്ച സോഷ്യല്‍ മീഡിയ വിപ്ലവം ഒരുപക്ഷേ രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിവരവിസ്ഫോടനമാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും കൂടി മാത്രം ഇന്ത്യയില്‍ 17കോടിയോളം ഉപയോക്താക്കളുണ്ട്. ഇന്ത്യയിലെ എല്ലാ പത്രങ്ങളുടേയും സര്‍ക്കുലേഷന്‍ ഒന്നിച്ചാല്‍ പോലും ഇത്രയും വരില്ലെന്നോര്‍ക്കുക. ഓരോ മിനുട്ടിലും ഏകദേശം 24 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യപ്പെടുന്ന യുട്യൂബ്, 25ലക്ഷത്തോളം പേജുകളുള്ള ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ,പിന്നെ ഗൂഗിള്‍ പ്ലസ്,ലിങ്ക്ഡിന്‍..

രാഷ്ട്രീയഭരണനേതൃത്വങ്ങള്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ, ട്രേഡ് യൂണിയനുകള്‍ മുതല്‍ കോര്‍പ്പറേറ്റ് വ്യവസായികള്‍ വരെ, വിദ്യാര്‍ത്ഥികളും അധ്യാപകരും മുതല്‍ നിര്‍മ്മാണത്തൊഴിലാളികള്‍ വരെ. രാജ്യത്തെ ആകെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ പകുതിയിലേറെപ്പേര്‍ ദിവസവും ഈ സൈറ്റുകളിലെത്തുന്നു.
സര്‍ക്കാരുകള്‍, മാധ്യമങ്ങള്‍ ആരും സര്‍വ്വവ്യാപിയായ ഈ ഡിജിറ്റല്‍ വലയുടെ സ്വാധീനത്തിന് പുറത്തല്ല.

രാഷ്ട്രീയം, കല, സാഹിത്യം, പ്രണയം, ഗോസിപ്പ്, വിപണി, സാമൂഹ്യവിമര്‍ശനം, നിരൂപണം^വിഷയമെന്തുമാവട്ടെ, സ്വന്തം അഭിപ്രായം വിളിച്ചുപറയാനുള്ള സാധ്യതയാണ് സാധാരണക്കാരന് തുറന്നുകിട്ടിയത്. വാര്‍ത്തകളുടെയും സംഭവങ്ങളുടെയും നിശãബ്ദനായ കാഴ്ചക്കാരന്‍ മാത്രമല്ല, അതിലെ പങ്കാളി കൂടിയാവാനുള്ള അവസരം.

വെബ് പേജ് ക്ലിക്ക് ചെയ്യുക ഡൌണ്‍ലോഡ് ചെയ്യുക എന്നതില്‍നിന്ന് അപ് ലോഡ് ചെയ്യുക, ഷെയര്‍ ചെയ്യുക എന്നതിലേക്ക് സോഷ്യല്‍ കമ്പ്യൂട്ടിംഗിന്റെ സ്വഭാവം മാറി. ജീവിതത്തെ സംബന്ധിക്കുന്ന എന്തും പങ്കുവയ്ക്കാനുള്ള ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഡയറിയായി സോഷ്യല്‍ മീഡിയ മാറി. പുതിയ വണ്ടി വാങ്ങിയാല്‍, ജോലി കിട്ടിയാല്‍, പ്രണയം ഉണ്ടായാല്‍, തകര്‍ന്നാല്‍, കുട്ടി ജനിച്ചാല്‍, വീടുവച്ചാല്‍, എന്തിന് തലവേദനിച്ചാല്‍ പോലും ആദ്യം പറയേണ്ട ഇടമായി ഈ സൈറ്റുകള്‍.

പൊതുജനാഭിപ്രായം രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്വാധീനശക്തിയായും സോഷ്യല്‍ മീഡിയ ഇക്കാലയളവില്‍ മാറി. വലിയ വിപണി സാധ്യത കൂടിയായി ഈ ജനകീയത. 200ലധികം ഇന്ത്യന്‍ ബ്രാന്റുകള്‍ ഇന്ന് ഫേസ്ബുക്കിലും ട്വിറ്ററിലുമായി ശതകോടികളുടെ വ്യാപാരം നടത്തുന്നു. അവനവനിലേക്കു ചുരുങ്ങുന്ന, സാമൂഹ്യജീവിതത്തിനുള്ള ശേഷി കുറഞ്ഞ ഓണ്‍ലൈന്‍ ജീവിതങ്ങളെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് കാലം ഉണ്ടാക്കുന്നത് എന്നതരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ജനസംഖ്യയുടെ 12.5 ശതമാനം പേരാണ് രാജ്യത്ത് ആകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നത് രസകരമായ മറ്റൊരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യം.

നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ജനാധിപത്യസ്വഭാവമുള്ള ജനകീയമാധ്യമമായി സോഷ്യല്‍ മീഡിയ മാറിക്കഴിഞ്ഞു. നമുക്കതിനെ വിമര്‍ശിക്കാം, പക്ഷേ അതിനുനേരെ കണ്ണടക്കാനാവില്ല, കാരണമത് നമ്മുടെ ജീവിതത്തെ സര്‍വ്വവ്യാപിയായി ചൂഴ്ന്നുനില്‍ക്കുകയാണ്... - See more at: http://www.suvarnanews.tv/technology/article.php?article=13651_social-media-day#sthash.jrYgHIUW.dpuf