Saturday, October 11, 2014

സമാധാനത്തിനുള്ള നൊബേല്‍ കൈലാഷ് സത്യാര്‍ത്ഥിയ്ക്കും മലാല യൂസഫ്സായിയ്ക്കും



ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യയും പാകിസ്താനും പങ്കിട്ടു. കൈലാഷ് സത്യാര്‍ത്ഥി, മലാല യൂസഫ് സായി എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇന്ത്യയില്‍ കുട്ടികളുടെ സംരക്ഷണത്തിനാനും വിദ്യാഭ്യാസ അവകാശത്തിനുമായി പ്രവര്‍ത്തിക്കുന്ന 'ബച്പന്‍ ബചാവോ ആന്ദോളന്‍' സംഘടനയുടെ സാരഥിയാണ് കൈലാഷ് സത്യാര്‍ത്ഥി. പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ച് താലിബാന്‍ തീവ്രവാദികളുടെ ആക്രമണം അതിജീവിച്ച വ്യക്തിത്വമാണ് മലാല.
സമാധാനത്തിനുള്ള നൊബേല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സത്യാര്‍ത്ഥി. മുന്‍പ് ഇന്ത്യന്‍ പൗരത്വം നേടിയ മദര്‍ തെരേസയും സമാധാന നൊബേല്‍ നേടിയിരുന്നു. 2007ല്‍ രാജേന്ദ്ര കെ. പച്ചൗരി അധ്യക്ഷനായ ഇന്റഗവണ്‍മെന്റല്‍ പാനല്‍ ഓഫ് കൈ്‌ലമറ്റ് ചെയ്ഞ്ച് (ഐപിസിസി) പുരസ്‌കാരം നേടിയിരുന്നു. നൊബേല്‍ പുരസ്‌കാരം നേടുന്ന എട്ടാമത്തെ ഇന്ത്യക്കാരാനാണ് സത്യാര്‍ത്ഥി.ബാലാവകാശ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണിതെന്ന് പുരസ്കാര വാര്‍ത്തയോട് സത്യാര്‍ത്ഥി പ്രതികരിച്ചു. സമാധാനത്തിനുള്ള നൊബേല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. കഴിഞ്ഞ വര്‍ഷവും ഈ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നുവെങ്കിലൂം അവസാന നിമിഷമാണ് പിന്തള്ളപ്പെട്ടത്. കുട്ടികളുടെ അവകാശത്തിനു വേണ്ടി പോരാടുന്ന അറുപതുകാരനും പതിനേഴുകാരിയും പുരസ്‌കാരം നേടി എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 690,000 യൂറോയാണ് സമ്മാനത്തുക.
ഡല്‍ഹി സ്വദേശിയാണ് അറുപതുകാരനായ കൈലാഷ് സത്യാര്‍ത്ഥി. 1980കള്‍ മുതല്‍ ബാലവേലയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവരികയാണ്. 'ബച്പന്‍ ബചാവോ ആന്ദോലന്‍' വഴി 80,000 കുട്ടികളെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ക്കും അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്. രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 'ഗ്ലോബല്‍ മാര്‍ച്ച് എഗെയ്ന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍' എന്ന പേരില്‍ ലോകവ്യാപകമായി കുട്ടികളുടെ വിഷയം ഉന്നയിച്ച് പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്റ് എഡ്യുക്കേഷന്‍, ഗ്ലോബല്‍ കാമ്പയിന്‍ ഫോര്‍ എഡ്യുക്കേഷന്‍ എന്നിവയുമായി ചേര്‍ന്ന് ലോകവ്യാപകമായി കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനും സത്യാര്‍ത്ഥിയുടെ പോരാട്ടത്തിന് കഴിഞ്ഞു.
യുനെസ്‌കോ, ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ എഡ്യൂക്കേഷന്‍ എന്നിവയില്‍ അംഗമാണ്. ഇന്ത്യയിലും ദക്ഷിണ ഏഷ്യയിലും മാത്രമല്ല, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളിലും സത്യാര്‍ത്ഥിയുടെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്നു. രാജ്യാന്തരതലത്തില്‍ കുട്ടികളുടെ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം ഏകോപിക്കുന്ന വ്യക്തി കൂടിയാണ് സത്യാര്‍ത്ഥി
പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പോരാടി ജീവിക്കുന്ന രക്തസാക്ഷിയാണ് മലാല യൂസാഫ് സായി. 2012ല്‍ സ്‌കൂളില്‍ നിന്നും മടങ്ങും വഴി പാക് താലിബാന്റെ ആക്രമണത്തിന് ഇരയായ മലാല വിദഗ്ധ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ജീവന് ഭീഷണി നേരിടുന്ന മലാല ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. പിന്നീട് യു.എന്‍ പൊതുസഭയിലും മലാല തന്റെ വാദം ശക്തമായി ഉന്നയിച്ചു. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞവര്‍ഷം ടൈംസ് പുറത്തുവിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ മലാലയുമുണ്ടായിരുന്നു. 'ഐ ആം മലാല' എന്ന ആത്മകഥയും മലാല പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി മലാല നടത്തുന്നത് വീറോടെയുള്ള പോരാട്ടമാണെന്നാണ് നൊബേല്‍ പുരസ്‌കാര കമ്മിറ്റിയുടെ വിലയിരുത്തല്‍. സാമ്പത്തിക .നേട്ടത്തിനു വേണ്ടി കുട്ടികളില്‍ നടത്തുന്ന ചൂഷണമാണ് സത്യാര്‍ത്ഥി പുറത്തുകൊണ്ടുവന്നതെന്ന് കമ്മിറ്റി വിലയിരുത്തി. സമാധാനപരമായ മാര്‍ഗത്തിലുടെ സത്യാര്‍ത്ഥി നടത്തിയ പോരാട്ടങ്ങള്‍ മഹാത്മാഗാന്ധിയുടെ പാരമ്പര്യം തുടരുന്നതാണെന്നും കമ്മിറ്റി വിലമതിച്ചു














പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പോരാടി ജീവിക്കുന്ന രക്തസാക്ഷിയാണ് മലാല യൂസാഫ് സായി. 2012ല്‍ സ്‌കൂളില്‍ നിന്നും മടങ്ങും വഴി പാക് താലിബാന്റെ ആക്രമണത്തിന് ഇരയായ മലാല വിദഗ്ധ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ജീവന് ഭീഷണി നേരിടുന്ന മലാല ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. പിന്നീട് യു.എന്‍ പൊതുസഭയിലും മലാല തന്റെ വാദം ശക്തമായി ഉന്നയിച്ചു. യു.എസ് പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞവര്‍ഷം ടൈംസ് പുറത്തുവിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ മലാലയുമുണ്ടായിരുന്നു. 'ഐ ആം മലാല' എന്ന ആത്മകഥയും മലാല പ്രസിദ്ധീകരിച്ചിട്ടുണ്ട്. - See more at: http://www.mangalam.com/latest-news/237812#sthash.xpAx2eC4.dpuf
റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യയും പാകിസ്താനും പങ്കിട്ടു. കൈലാഷ് സത്യാര്‍ത്ഥി, മലാല യൂസഫ് സായി എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇന്ത്യയില്‍ കുട്ടികളുടെ സംരക്ഷണത്തിനാനും വിദ്യാഭ്യാസ അവകാശത്തിനുമായി പ്രവര്‍ത്തിക്കുന്ന 'ബച്പന്‍ ബചാവോ ആന്ദോളന്‍' സംഘടനയുടെ സാരഥിയാണ് കൈലാഷ് സത്യാര്‍ത്ഥി. പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ച് താലിബാന്‍ തീവ്രവാദികളുടെ ആക്രമണം അതിജീവിച്ച വ്യക്തിത്വമാണ് മലാല. - See more at: http://www.mangalam.com/latest-news/237812#sthash.xpAx2eC4.dpuf

സമാധാനത്തിനുള്ള നൊബേല്‍ കൈലാഷ് സത്യാര്‍ത്ഥിയ്ക്കും മലാല യൂസഫ്സായിയ്ക്കും

mangalam malayalam online newspaper
- See more at: http://www.mangalam.com/latest-news/237812#sthash.xpAx2eC4.dpuf

സമാധാനത്തിനുള്ള നൊബേല്‍ കൈലാഷ് സത്യാര്‍ത്ഥിയ്ക്കും മലാല യൂസഫ്സായിയ്ക്കും - See more at: http://www.mangalam.com/latest-news/237812#sthash.xpAx2eC4.dpuf
ഡല്‍ഹി സ്വദേശിയാണ് അറുപതുകാരനായ കൈലാഷ് സത്യാര്‍ത്ഥി. 1980കള്‍ മുതല്‍ ബാലവേലയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവരികയാണ്. 'ബച്പന്‍ ബചാവോ ആന്ദോലന്‍' വഴി 80,000 കുട്ടികളെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മോചിപ്പിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ക്കും അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്. രാജ്യാന്തര തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 'ഗ്ലോബല്‍ മാര്‍ച്ച് എഗെയ്ന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍' എന്ന പേരില്‍ ലോകവ്യാപകമായി കുട്ടികളുടെ വിഷയം ഉന്നയിച്ച് പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷണല്‍ സെന്റര്‍ ഓണ്‍ ചൈല്‍ഡ് ലേബര്‍ ആന്റ് എഡ്യുക്കേഷന്‍, ഗ്ലോബല്‍ കാമ്പയിന്‍ ഫോര്‍ എഡ്യുക്കേഷന്‍ എന്നിവയുമായി ചേര്‍ന്ന് ലോകവ്യാപകമായി കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനും സത്യാര്‍ത്ഥിയുടെ പോരാട്ടത്തിന് കഴിഞ്ഞു. - See more at: http://www.mangalam.com/latest-news/237812#sthash.xpAx2eC4.dpuf